Monday, May 25, 2009















അക്ബര്‍ ഇരിങ്ങല്‍


ചുവപ്പ് കാര്‍ഡ്

വിതുമ്പലുകള്‍ക്കിടയില്‍ നിന്നും രക്ഷപെട്ടതായിരുന്നു.കൂടിനിന്നവര്‍ക്കിടയിലൂടെ ബസാരിലേക്കിറങ്ങി
ഇരുപത്തി ഒന്‍പതു ലകഷ്യമാക്കി നടന്നു.രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ മുഴുവന്‍ നനഞ്ഞിട്ടുണ്ട്.
.ഹരിയുടെ ശവ സംസ്കാരം കഴിഞ്ഞതെയുള്ളൂ. ഞായര്‍ പുലര്‍ന്നത് നഷ്ട പെടലിന്ടെ പേമാരിയുമായാണ്. നനഞ്ഞു ദ്രവിച്ച മരപ്പടികള്‍ ,കയറില്‍ പിടിച്ചു കയറുക ഒരു സഹാസമാണ്..മനസ്സിനും ശരീരത്തിനും അവശത ബാധിച്ചപ്പോള്‍ ഒന്‍പതു പടികള്‍ കഠിന മാകുന്നു.എങ്കിലും തിരിച്ചുവരാന്‍ മാളമേ ഉള്ളു‌. ആറു കാലങ്ങളായി പടികളിറങ്ങി പോകുന്നു;തിരിച്ചു കയറുവാനായി.

പേമാരി ആണെങ്കിലും താഴെ ബസാറില്‍ തിരക്കൊഴിയുന്നില്ല.കുട ചുടിയും മഴ നനഞ്ഞും എന്തിനൊക്കെയോ വേണ്ടി പോകുന്നവര്‍.ഫുട് പാത്തില്‍ മഴയോടും കൈനീട്ടി ഭിക്ഷ യാചിക്കുന്നവരെ കാണാം.കുഷ്ഠ രോഗികള്‍,ഭ്രാന്തന്‍മാര്‍ ,വികലാങ്കര്‍ ഹതാശരായ ഇത്തരം കാഴ്ച വസ്തുക്കള്‍ നിരത്തിനെയും നിറക്കുന്നു. ഇനലെ വരെ ഞാനും ഹരിയും നിരത്ത് കളുടെ അലങ്കാരമായിരുന്നു. ഇന്ന് ഞാന്‍ ഹരിയില്ലാത്ത ബസാറിന്റെ കഴ്ച്ചക്കാരനയിരിക്കുന്നു.കണ്ണുകള്‍ വല്ലാതെ വേദനിക്കുന്നു.



ICICI യുടെ അടുത്തുള്ള ബ്രാഞ്ചില്‍ മാറ്റം കിട്ടിയത് മുതല്‍ അവധിദിനങ്ങള്‍ ഹരീന്ദ്ര നാഥ്‌ ചിലവഴിക്കുന്നത് എന്‍റെയീ ഒറ്റ മുറിലായിരിക്കും.അവന്റെ മുറിമലയാളം കേട്ട് ,ഫുട്ബോള്‍ പറഞ്ഞ്,സിനിമ പറഞ്ഞ്,സാഹിത്യം പറഞ്ഞ്,ഇടക്കൊക്കെ പാചകവും പരീക്ഷിച്ചു എത്രനാള്‍...ആറു വര്‍ഷം മുമ്പ് ഒരു മൈതാനത്തില്‍ പരിചയപ്പെടുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല ,ഹരി എന്‍റെ ജീവിതത്തില്‍ ഇത്രയും ഇടപെടുന്ന ഒരാളായിരിക്കുമെന്ന്.പിന്നെ കല്പന്തുകളിയും പുസ്തകങ്ങളുമായി കുറെ നാള്‍.'റേ' യുടെ സിനിമാകൊട്ടകയില്‍, ഹൗറ പാലത്തിന്റെ തിണ്ണ കളില്‍ ,കല്‍ക്കത്തയിലെ മഴ പെയ്യുന്ന സന്ധ്യകളില്‍.......


ഒരു കാപ്പിയിട്ടു,ജനലഴിയിലുറെ കല്‍ക്കത്തയുടെ മഴ കാഴ്ചകള്‍ നോക്കിയിരുന്നു,ജഗജിത്‌ സിംഗിന്റെ ഗസല് പരക്കുന്നു മുറിയില്‍.പക്ഷെ മനസ്സ് വഴുതി കൊണ്ടെ ഇരുന്നു,എവിടെയോക്കെയോ കറങ്ങി ഒടുവില്‍ ഹരിയില്‍ തന്നെഎത്തികൊണ്ടിരുന്നു .ഒടുവില്‍ റിമോട്ടില്‍ അഭയം പ്രാപിച്ചു.
ഒരു ലൈവ് ഫുട് ബോള്‍ മാച്ച് ഉണ്ടായിരുന്നിട്ടും ശ്രദ്ധിക്കാന്‍ മനസ്സ് വന്നില്ല.ഹങ്കറിയുടെ ഏതോ ക്ലബ് മാച്ച്.എന്നിരുന്നാലും ചാനലു മറ്റാന്‍ തോന്നിയില്ല.മത്സരം ആവേശത്തിന്റെ അവസാന മിനിട്ടുകളിലാണ്‌.മൊട്ടത്തലയന്‍ കൊളിനോ കളി നിയന്ത്രിച്ചു ഓടി നടക്കുന്നു.

ഹരിയും നല്ല ഒരു പ്ലെയരായിരുന്നു. ഫുട്ബോളിനെ പറ്റി അവന്‍റെ കാഴ്ച പാടുകളും തത്വങ്ങളും എന്നെ പലവട്ടം വിസ്മയിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ വിക്ടോറിയ പാര്‍ക്കിലെ സിമണ്ട് ബഞ്ചില്‍ ഇരുന്നവും അവന്‍റെ തത്വങ്ങള്‍,ചിലപ്പോള്‍ മാര്‍കെസിനെയും ഫയദൊരി നെയും അന്വേഷിച്ചു വായനശാലയില്‍ എത്തുമ്പോള്‍ ആയിരുക്കും.അവിടെ മഹാന്മാര്‍ക്കിടയില്‍ നിന്ന് ഹരി ദര്‍ശനങ്ങള്‍ പടച്ചുവിട്ടു വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്ക‌ും.അനുവദിച്ച നിശ്ചിത സമയത്തില്‍ പിറന്നത്‌ മുതല്‍ മരണം വരെ മൈതാനത്തിലെ കളിക്കാരനെ പോലെ മനുഷ്യനും ഓടി കൊണ്ടിരിക്കുന്നു.ഓരോ ലകഷ്യ ങ്ങള്‍ക്കായി,ചിലര് നേടുന്നു,ചിലര്‍ക്ക് നഷ്ടപ്പെടുന്നു.,പിന്നെയും ഓടുന്നു.മാച്ച് റഫറിയെ പോലെ എല്ലാം നിയ്ന്ത്രിക്കുന്നവന്ടെ കണ്ണുകള്‍ അവനെ പിന്തുടരുന്നു,മഞ്ഞയും ചുവപ്പും കാര്‍ഡുകളും ആയി എന്നിന്നനെ ഒരു പാടു ചിന്താ ശകലങ്ങള്‍ എന്നില്‍ നട്ടു പിടിപ്പിച്ചു ഹരി വെറുതെ നിന്ന് ചിരിക്കും.



പുല്‍ മൈതനാതിന്ടെ കിതപ്പിലും, വിയര്‍പ്പിലും അങ്ങിനെ ഒരു ആത്മ ബന്ധം തഴച്ചു വളര്‍ന്നു.പിന്നെ ഫക്ടരിയുറെ ചുളം വിളിയും,ജട്കയുറെ കിതപ്പും കേട്ട് ,വിശുദ്ദ മാലാഖയുടെ പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ കുറെ കാലം....ഒരു കാലം പെടുന്നനവേ ഒരു ഞായറാഴ്ചയില്‍ അവസാനിച്ച പോലെ:ജീവിതത്തിലെ കുറെ നല്ല ഏടുകളും. നിറഞ്ഞു കലങ്ങിയ കണ്ണില്‍ പതിയെ ചുവപ്പ് നിറമുള്ള ജേഴ്സി തെളിഞ്ഞു വന്നു.അവസാന വിസിലിനു നിമിഷങ്ങള്‍ക്ക് മുന്‍പ് ഇരുപത്തി ഒന്‍പതാം നമ്പര്‍ കളിക്കാരന്‍ മൈതാനത്തിലേക്ക് പാഞ്ഞു വന്നു പന്തുമായി ഓടി ക്കയറി.പെട്ടന്ന് തന്നെ ഒരു ഫൗള്‍;ഇരുപത്തി ഒന്‍പതാം നമ്പര്‍ കളിക്കാരന്‍ മിക്കലോസ്‌ഫെഹരിനു റഫറിയുടെ കടുത്ത ശിക്ഷ,ചുവപ്പ് കാര്‍ഡ്.മൈതാനം സ്തമ്പിച്ചു!തിരിഞ്ഞു നടന്ന ഫെഹാര്‍ റഫറിയുടെ മുന്‍പില്‍ മുട്ട് കുത്തി വീണു,ശിരസ്സ്‌ മൈതാനത്തില്‍ അമര്‍ന്നു.ഓടിയടുക്കുന്ന കളിക്കാര്‍,ഡോക്ടര്‍....കളി മുടങ്ങി.അല്‍പസമയം കഴിഞ്ഞു ഒരു ഫ്ലാഷ് ന്യൂസ്‌ ''മികൊലോസ്‌ ഫെഹാര്‍ കളിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു."കണ്ണില്‍ ഇരുട്ട് കയറിയത് പോലെ...
അഞ്ചു നിമിഷത്തിനുള്ളില്‍ അവസാനിച്ചു ഒരു ജീവന്‍.വേണ്ടായിരുന്നു,കണ്ണടച്ചു കിടന്നാല്‍ മതിയായിരുന്നു.



കണ്ണടച്ചു കിടന്നു. ഹരിയും ഫെഹരും കുറെ ചിന്തകളും മനസ്സിനെ ഉഴുതു മറിച്ചു.മൈതാനത്തിന്റെ മദ്ധ്യത്തില്‍ നിന്ന് പന്തുമായി ഗോള്‍മുഖം വരെ യുള്ള ചെറിയ ദുരം,കഴിഞ്ഞില്ല:വീട്ടില്‍ നിന്ന്ബസാര്‍ വരെ ഹരിക്കും.ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് പത്തടി ദുരം.സഹജീവികള്‍ ഒരു മുന്നറിയിപ്പ് മില്ലാതെ ശുന്യത സൃഷ്ടിച്ചു കളയുന്നു.ചുവപ്പ് കാര്‍ഡ് കിട്ടി മൈതാനം വിടുന്ന കളിക്കാരന്‍റെ പൊസിഷന്‍ പോലെ.ഒരുറക്കം വലിയ അനുഗ്രഹമായിരിക്കും ഇപ്പോള്‍.കഴിഞ്ഞെങ്കില്‍....

രൂപം പ്രാപിക്കാത്ത ഒരു കുറെ ചിന്തകള്‍ മനസ്സിന്‍റെ താഴ്‌വരയില്‍ അപ്പൂപ്പന്‍ താടികളായി പറന്നു നടക്കുന്നു.ഇരുള് തുരക്കുന്ന ഹെഡ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ ചിതറിയ മഴക്കഷണങ്ങള്‍.മഴവിഷാദത്തിന്‍റെ തന്ദ്രികള്‍ മീട്ടുന്നു.,അതീ കറുത്ത നഗരത്തിലാകെ പരക്കുന്നു. നഷ്ടപ്പെടലിന്റെ മണ മുണ്ട് രാത്രി മഴയ്ക്ക്.മയക്കമേ എന്നെ കുടെ കൊണ്ടു പോകുമോ നിന്‍റെ അരളികള്‍ പൂത്ത താഴ്വരയിലേക്ക്....

* * * * * * * * * * * * * *

ഏറെ വൈകിയാണ് എഴുന്നേറ്റത്,ലോന്ത്രിക്കാരന്‍ കതകിനടിച്ചപ്പോള്‍, ഇന്ന് ദുര്‍ഗന്ധം വമിക്കുന്ന വളം ഫാക്ടറിയില് പോകേണ്ടതില്ല,അവസ്സാനിച്ചിരിക്കുന്നു;ഒന്പതു വര്ഷത്തെ സേവനം.ഇനി മടങ്ങണം പച്ച നിറമുള്ള എന്റെ നാട്ടിലേക്ക്.വൈകുന്നേരം ഹൗറ എക്സ്പ്രസ് എന്നെ കൂടെ കൊണ്ടുപോകും ,മഴപെയ്യുന്ന തൊടിയിലേക്ക്,കവുങ്ങിന്‍ തോപ്പിലേക്ക്...ഒത്തിരി ജോലികളുണ്ട്ഓഫീസില്‍ പോകണം .എനിക്കും എന്റെ നഷ്ടപെട്ട ഇന്നലകള്ക്കും ഹൗറയില്‍ ടിക്കറ്റെടുക്കണം,അരികില്;ജനലിനരികില്‍...ഹരിയുടെ കുട്ടികളെ കണ്ടു യാത്ര പറയണം,ഹരി കളിക്കളം വിട്ടിട്ടു മൂന്നു വര്‍ഷം കഴിയുന്നു.

ഇന്നുമുതല്‍ എന്തെല്ലാം നഷ്ടപ്പെടും,എന്തെല്ലാം നേടും.'ഷെല്ലി'യുടെ വെസ്റ്റ് വിന്ട് പോലെയാണ് കാലം.ആഞ്ഞടിച്ചു പൊഴിച്ചു കളയുന്ന ഇലകളും പൂക്കളും മറ്റൊരിടത്ത് അരുമയോടെ നിക്ഷേപിച്ചു സൃഷ്ടി കര്മ്മവും നടത്തുന്നു.നഷ്ടങ്ങളുടെ പെരുമഴ,ആബാല വൃദ്ദം വ്യാപരിച്ചിരുന്ന ബസാറുകള്‍,കീഴടക്കിയവര്‍ അവശേഷിപ്പിച്ച തലയെടുപ്പുള്ള കെട്ടിടങ്ങള്‍,പുകച്ചുരുളുയരുന്ന ഫാക്ടറികള്,മനസ്സില്‍ പതിഞ്ഞ ഒരു പിടി മുഖങ്ങള്‍ എന്തെല്ലാം....ഇരുപത്തി ഒന്പതിന്ടെ ചുമരുകള്‍ ഇനി എന്റെ നിശ്വാസങ്ങള്‍ ഏറ്റു വാങ്ങുകയില്ല,ഇനി ഒരിക്കലും കയറില്ല ഒന്പതു പടികള്‍,ഇനിയില്ല ഒരു തിരിച്ചു വരവ്...

സ്റ്റേഷനില്‍ നല്ലതിരക്ക്.സിമന്ടു ബെഞ്ചില്‍ ചാരികിടന്നപ്പൊള്‍ പിന്നില്‍ നഷ്ടപെട്ട ഭൂതകാലം കണ്ണില്‍ ഉരുണ്ടുകൂടിതുടങ്ങി.ഒടുങ്ങാത്ത സഞ്ചാരത്തിന്ടെ ചൂളം വിളിയുമായി ഹൗറ വന്നു നിന്നു.യാത്രയാക്കാന്‍ ആരുമില്ല,ഹരിയില്ല;അവന്ടെ ഓര്മ്മകള്‍ ഉണ്ട്.ജനലിനരികിലേക്ക് നീങ്ങിയിരുന്ന് കൈവീശി യാത്ര പറഞ്ഞു;മണ്മറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരന്...

വിട...

വിട തരിക കറുത്ത നഗരമേ...

എന്റെ ഒന്പതു വര്ഷങ്ങള്‍ ഞാന് നിനക്ക് തന്നില്ലയോ,

വിട മാത്രമല്ലെ ഞാന് തിരിച്ചു ചോദിക്കുന്നുള്ളൂ...

വിട തരിക മഴപെയ്യുന്ന സന്ധ്യകളെ...

എത്ര നേരമെന്നറിയില്ല ,നല്ല ഉറക്കമായിരുന്നു. മുഖത്ത് ചാറല്‍ മഴ ശക്തി കണ്ണ് തുറന്നത്. തെങ്ങോലതലപ്പില്‍ വീഴാന്‍ മടിച്ചു നില്ക്കുന്ന മഴ തുള്ളികളിലാന്.

തിര‌ുര്‍ സ്റ്റേഷന്‍ :

വഴിയിലാകെ വന് കട്ടൌട്ടറുകള്‍

ക്രിസ്ത്യാനോ,മെസ്സി,കാക..

മലപ്പുറം ലോകകപ്പിന്‍റെ ആവേശത്തിലാണ്. റെയില്‍വേ മൈതാനത്തില്‍ മഞ്ഞയും നീലയും ജേഴ്സി അണിഞ്ഞു മഴയത്തും കുട്ടികള്‍ ഫുട്ബാള്‍ കളിക്കുന്നുണ്ട്.പുനരധിവാസത്തിന് ഇനിയും മൂന്നു നാലു സ്റ്റേഷന്‍ പിന്നിടണം.

ഒന്ന് കണ്ണുചിമ്മി തുറന്നപ്പോള്‍ ഒരു കാലം ഏറെ പിന്നിലായതുപോലെ തോന്നി.എങ്കിലും എപ്പോഴും ചുമലില്‍ വന്നുവീഴുന്ന ഓര്‍മയുടെ ഒരു കൈ ഏറെ പിന്നിലേക്കു വലിച്ചു കൊണ്ടുപോകുന്നു.ഒരു കാതമേ ഉള്ളു എന്‍റെ ഏദനില്‍ എത്താന്‍,എന്നെ പോകാനനുവദിക്കുക.ഓര്‍മകളെ തിരൂര്‍ സ്റ്റേഷനില്‍
ഇറക്കി വിട്ടു.വണ്ടി നീങ്ങി തുടങ്ങി.പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു,വെറുതെ..
വേഗം കൂടി.ഒന്നുകുടെ നോക്കി. ഓര്‍മകളെ ഇറക്കിവിട്ട തിരൂര്‍ സ്റ്റേഷന്‍ അവ്യക്തമായി...

അപ്പോഴും മഴപെയ്യുകയും,കുട്ടികള്‍ ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.


akku...


















shyna/anjali

shyna/anjali
mazhakkaalam