Wednesday, July 22, 2009

അദിയെ വിട....




























akbar iringal




നെരുദ



ചെവിക്കിടയിലുടെ അനുസരണയില്ലാതെ വീണുകിടക്കുന്ന മുടിച്ചുരുളുകള്‍ കാറ്റില്‍ ആടി ഉലയുന്നുണ്ട്. മെറീന ''curls'' എന്നാണ് അതിനെ വിളിക്കാറ്.ഇന്നവള്ടെ ജന്മ ദിനമാണ്. ക്രീം കേക്കുകളുറെ ബഹളങ്ങള്‍ക്ക് നടുവില്‍ നിന്ന് ഇന്ന് ഭീഷണിയുടെ ഒരുപാടു മിസൈലുകള്‍ എന്‍റെ സെല്‍ഫോണില്‍ തോടുത്തുവിട്ടിരുന്നു മെറീന. മജീദ്‌ മജീദിയുടെയും പദ്മരാജന്‍റെയും കൂടെയായിരുന്നു ഞാന്‍ അതിനാല്‍ ഒന്നും എനിക്ക് ഏറ്റതെയില്ല . ഇന്ന് ഞാന്‍ ഫിലിം ഫെസ്ടിവലിനു പോയതിന്‍റെ അമര്‍ഷം മുഴുവന്‍ അക്ടിവയുടെ ആക്സിലേറ്ററില്‍ തീര്‍ത്താണ് മെറീന ഇപ്പോള്‍ ബീച്ചിലെത്തിയത്. പുറം തിരിഞ്ഞു നിന്ന് കടലിനെ നോക്കി എന്നെ തെറി വിളിച്ചുകൊന്ടെയിരിക്കയാണ്, തിരകളും കാറ്റും ഒന്നൊഴിയാതെ അതെല്ലാം എന്‍റെ ചെവിയില്‍ എത്തിക്കുന്നുണ്ട്.കുറെ നേരം അവളും കടലും കലഹിച്ചു കൊണ്ടിരുന്നു.

കരക്കടിഞ്ഞ എന്തിന്ടെയോ ശവം കൊത്തിവലിക്കുന്ന കാക്കകളില്‍ എന്‍റെ കാഴ്ച തറച്ചു നിന്നു.',pluck'' ചെയ്തു അവശേഷിച്ച അല്പം പുരികം ഉയര്‍ത്തി മെറീന നോക്കി.ഒരു കലഹതിന്ടെ രസതന്ത്രം ഉണ്ടായിരുന്നു ആ നോട്ടത്തില്‍,പ്ലക്ക് ചെയ്ത പുരികം,ഫെഷിയെല്‍ ചെയ്ത മുഖം,എട്ടാമത് മാറിയുടുത്ത ഡ്രസ്സ്‌ ഇതൊന്നും നോക്കാതെ നീ...
പക്ഷെ എന്നെ അമ്പരപ്പിച്ചു മെറീന ചോദിച്ചു.
''എങ്ങിനുണ്ടായിരുന്നു സാറിന്‍റെ ഫിലിം ഫെസ്റ്റിവല്‍?''
അമ്പരന്നെങ്കിലും ഞാന്‍ ആവേശത്തോടെ പറഞ്ഞു.
''ഹോ കാണേണ്ടതായിരുന്നു മെറീന,സമാപന ചിത്രം മജീദിയുടെ Childrens of Heaven ഒരനുഭവമായിരുന്നു. പിന്നെ പദ്മരാജനെ കുറിച്ച് ഒരു ഡോകുമെന്ടരി.''
കലാപം അല്പസാമായതെക്ക് മാറ്റിവച്ചു മെറീന കേട്ടിരുന്നു. എന്‍റെ കൈയിലുള്ള സമ്മാന പൊതി അവളെ മിതവാദിയാക്കിയിരിക്കുന്നു.സമ്മാന കൂമ്പാരങ്ങളില്‍ നിന്നു അവള്‍ ഓടിവന്നത് ഇതിനു വേണ്ടി തന്നെയാണ്,പ്രതീക്ഷകളുമായി..

''ദാ ഇത് നോക്കിയെ ജോ...?
ഞാന്‍ പറഞ്ഞില്ലേ പപ്പയുടെ ജര്‍മനിയിലുള്ള ഫ്രെണ്ട് ഗ്രിഗരിയങ്കില്‍
അങ്കിളിന്‍റെ പ്രസന്ട്.''
ipod ബാഗില്‍നിന്നു എടുത്തു കൌതുകതൊടെ എന്നെ കാണിച്ചു മെറീന ഭദ്രമായി വച്ചു.
''ഈ ബാങ്കില്‍ ട്രീസ ആന്‍റിയുടെ വകയാ..രണ്ടേകാല്‍ പവനാ 18gm..
ഇറ്റാലിയന്‍ ഡിസൈനത്രേ , cute അല്ലെ ജോ..''
ജീന്‍സ്‌ അല്പം തെറുത്തു കയറ്റി മെറീന പറഞ്ഞു...
''ഭംഗിയായിട്ടുണ്ട്.''

ചത്തുമലര്‍ന്ന ശവത്തിനുമേല്‍ കാക്ക കൊക്കുകള്‍ പതിക്കുമ്പോള്‍ ഈച്ചകള്‍ പറന്നു പൊങ്ങുകയും,വീണ്ടും വന്നു നിക്കുകയും ചെയ്തു കൊണ്ടിരുന്നു.അത് തുടര്‍ന്നുകൊന്ടെയിരുന്നു.മെറീന എന്നെ നോക്കുകയും മൂക്കുവിടര്‍ത്തുകയും ചെയ്തു കൈ പിടിച്ചു വലിച്ചു നടന്നു.കുറച്ചുമാറി കമഴ്ത്തിയിട്ട തോണിക്കുമേല്‍ ചാരിനിന്നു.

പ്രതീക്ഷയുടെ ചുവന്ന വെളിച്ചം പരത്തി ഒരു ഫീനിക്സ് പക്ഷിയെ പോലെ സൂര്യന്‍ അസ്തമയത്തിന്റെ ചിതയില്‍ ചാടി മരിക്കാന്‍ തുടങ്ങി, ആ ചിതയില്‍നിന്നു പിന്നെയുംഉയര്‍ന്നു പൊങ്ങും,വെള്ള ചിറകുകള്‍ വിടര്‍ത്തി..
''അയ്യോ,ജോ..? മറന്നു ശിഖയും മനുവും വന്നിരുന്നു.അവരുടെ സമ്മാനമാ ഇത്..''
ബോക്സ്‌ മടിയില്‍ വച്ചു മെറീന പറഞ്ഞു.
''നോകിയയുടെ ഏറ്റവും പുതിയ മോഡലാ..touch screen,''
''മറ്റൊന്ന് ഇറങ്ങുന്നത് വരെ അല്ലെ?''
ഞാന്‍ ചോദിച്ചത് മെറീന ശ്രദ്ധിച്ചില്ല എന്ന് തോനുന്നു.
''പക്ഷെ എന്‍റെ ഏറ്റവും വലിയ സമ്മാനം ദാ ആ പൊതിയിലുന്ടു..അതിലും വരില്ല ഇതൊന്നും.
നിന്‍റെ ആദ്യ സമ്മാനം,എന്‍റെ സ്വപ്നം.'''മെറീന എന്‍റെ കൈ ചുറ്റിപിടിച്ചു ചുമലില്‍ തല ചായ്ച്ചുകൊണ്ടു പറഞ്ഞു.

കലഹിക്കാതെ,മുഖം മൂടിയില്ലാതെ ജാഡകള്‍ വെടിഞ്ഞു അസ്ഥിത്വത്തോട്‌ നീതി പുലര്‍ത്തി മെറീന അല്‍പസമയം ചുമലില്‍ ചാരി കിടന്നു.നീളന്‍ കൈകള്‍ തെറുത്തു കയറ്റി തിരകള്‍കു നേരെ നടക്കുമ്പോള്‍ മെറീന എന്നെ വിളിച്ചു കൊണ്ടിരുന്നു.
''ജോ..? വായോ,എന്തിരിപ്പാ ഇത്,ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാനാണോ ഇവിടെ വന്നെ?''
എന്തോ...
എന്‍റെ മനസ്സില്‍ അലിയായിരുന്നു..
രണ്ടാം സമ്മാനത്തിനു വേണ്ടി മത്സരിച്ച ലോകത്തിലെ ആദ്യ മത്സരാര്‍ത്തി
ഒന്നാം സമ്മാനം കിട്ടിയപ്പോ എല്ലാം നഷ്ടപെട്ട,ദുഖിച്ച,മത്സരാര്‍ത്തി..
മജീദിയുടെ അലി.
എന്‍റെ മനസ്സില്‍ പദ്മരാജനയിരുന്നു...
മുന്തിരി തോട്ടങ്ങളില്‍ പെയ്തു നിറഞ്ഞ പ്രണയ മഴയായിരുന്നു.
ഇതൊക്കെ ഞാനെങ്ങിനെ ഈ കലഹ പ്രിയയോടു പറയും.പറഞ്ഞിട്ടെന്തു കാര്യം.

ബോട്ടണി ബ്ലോക്കിന് പിന്നിലെ തേക്ക് മരങ്ങളുടെ കറുത്ത തണലില്‍ ഞാനന്ന് മനസ്സിന്‍റെ നേരിയ നൂലുകളില്‍ ചിന്തയുടെ ഇരഞ്ഞിപൂവുകള്‍ കൊര്‍ക്കുകയായിരുന്നു.തിയറി ക്ലാസ്സിന്റെ ചുമരുകളില്‍ നിന്ന് രക്ഷപെടുവാന്‍ മേരീനയും വന്നിരുന്നു,മിനുസമുള്ള തേക്ക് മരത്തിന്‍റെ വേരുകളിലിരിക്കാന്‍.ഖലീല്‍ ജിബ്രാന്‍ ,മേസിയാദക്കു അയച്ച പ്രണയ ലേഖനങ്ങള്‍ ഞാനവള്‍ക്ക് നല്‍കി.അവള്‍ ആ പ്രണയ ലേഖനങ്ങളെ പ്രണയിച്ചു.അവള്‍ തിയറി ക്ലാസ്സുകളില്‍ നിന്ന് രക്ഷപെട്ടു കൊണ്ടെ ഇരുന്നു.
പിന്നീടൊരിക്കല്‍ ഞാനവള്‍ക്ക് ''ഖസാക്കിന്‍റെ ഇതിഹാസം''പറഞ്ഞു കൊടുത്തു,അത് കേട്ട് അവള്‍ പറഞ്ഞു.''ആഹാ നല്ല കിടിലന്‍ സെക്സ്‌ സ്റ്റോറി''എന്ന്.അന്നെന്‍റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ,ഞാന്‍ ഒന്നും തന്നെ പ്രതികരിച്ചില്ല.അവള്‍ പോയ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ തേക്ക് മരങ്ങളെ നോക്കി അറിയാവുന്ന തെറികള്‍ മുഴുവന്‍ വിളിച്ചു.

ജോ..?
ആ വിളി അടുത്ത കലാപത്തിന്‍റെ കാഹളമായിരുന്നു.എന്ത് കടുത്ത തീരുമാനങ്ങളും എടുക്കാന്‍ വളരെ ചെറിയ സമയമേ മെറീന എടുക്കാരുള്ള്.ഞാന്‍ എഴുന്നേറ്റു തിരകള്‍ക്കു നേരെ അവളുടെ അടുത്തേക്ക് നടന്നു.
തിരകള്‍ക്കു നേരെ അവളുടെ കൈ പിടിച്ചു ഓടണം,
തിരവരുമ്പോള്‍ തിരിഞ്ഞോടണം.
ജീവിതത്തില്‍ ഒരിക്കലും ശങ്കുകളും ഇത്തിളുകളും കണ്ടിട്ടില്ലാത്ത പോലെ അവ പെറുക്കി കൂട്ടണം,
നനഞ്ഞ മണലില്‍ പെരെഴുതികളിക്കണം,തിര മായ്ക്കുമ്പോള്‍ പിന്നെയും എഴുതണം.
ഇങ്ങനെ പ്രണയത്തിന്‍റെ typical ചലിത ബിംബങ്ങളില്‍ അവളോടൊപ്പം ചേരണം.

അസ്ഥിത്വതിന്‍റെ ചിതാഭസ്മം കടലില്‍ ഒഴുക്കി ഞാനവളോടൊപ്പം തിരകളില്‍ നനഞ്ഞു.
നനഞ്ഞൊട്ടിയ വെളുത്ത ഷര്‍ട്ട്‌ വിടുവിച്ചിട്ടു കൊണ്ട് എന്റെ കണ്ണുകളിലേക്കു ഒരു മായ പൊന്മാനെ തുറന്നു വിട്ടു മെറീന.ഞാന്‍ സീതയായില്ല,ഞാന്‍ പൊന്മാനെ കണ്ടില്ല,മാരിചനെ കണ്ടു
ഞാന്‍ ലക്ഷ്മണനായി.കൊല്ലുക എളുപ്പമാണ് ചാവാതിരിക്കലാണ് പ്രയാസകരം.
പുരികമുയര്‍ത്തി പുച്ഛം തുപ്പുന്ന ഒരു നോട്ടം സമ്മാനിച്ച്‌ മെറീന തോണിക്ക് നേരെ നടന്നു.
''ജോ..
നേരമിരുട്ടി,ഞാന്‍ പോകാ..
അതിങ്ങു തന്നേക്ക്‌.
സാറിന്‍റെ മനസ്സില്‍ മജീടിയും,പദ്മരാജനുമോക്കെയല്ലേ?
ഞാന്‍ പോയേക്കാം..''
ഉല്സാഹതൊടെ മെറീന കവറില്‍ നിന്ന് സമ്മാനപൊതി പുറത്തെടുത്ത്.
''can you guess?''
''അതിന്‍റെ ആവശ്യമില്ല ജോ..
എനിക്കറിയാം എന്താണിതെന്ന്.ഇപ്പോഴും പറയാറില്ലേ എന്റെ വിരലുകള്‍ക്ക് മഞ്ഞ ലോഹമല്ല
വെളുത്ത ലോഹമാണ് ഇണങ്ങുക എന്ന്.ഇന്ന് ഗിഫ്റ്റുകള്‍ തുറക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്ക യായിരുന്നു ആരും അത് തന്നെക്കല്ലേ എന്ന്.പക്ഷെ വേറെ എന്തോ ഒരു സര്‍പ്രൈസ് കുടോണ്ട്,''
എന്‍റെ മുഖം മങ്ങി,സന്ധ്യ പോലെ.
മെറീന ആവേശ തോടെ പൊതി തുറന്നു.
ശോകഗ്രസ്ഥമായ നെടുവീര്‍പ്പുകള്‍.
Pablo Neruda....
Twenty Poems of love and a Song of Despair
ഇതളുകള്‍ വിരിച്ചു നെരൂദയുടെ ഇരുപതു കവിതകള്‍ കാറ്റില്‍ പറന്നു.
ചുവന്നു നിറഞ്ഞ കണ്ണുകളിലേക്കു എനിക്ക് നോക്കുവാന്‍ കഴിഞ്ഞില്ല.
ഒരു വാക്കുപോലും മിണ്ടാതെ മെറീന അക്ടിവ ലക്ഷ്യമാക്കി നടന്നു.
മെറീന എന്ന് വിളിക്കാന്‍ എനിക്കോ,ഒന്ന് തിരിഞ്ഞു നോക്കാന്‍ മെറീനക്കോ തോന്നിയില്ല.
ധമനികളില്‍ നിര്‍വികാരത പടര്‍ന്നു പിടിച്ചു.
അക്ടിവ, ചക്രങ്ങള്‍ മണ്ണില്‍ ചുഴറ്റി പുക പരത്തി വെടിയുണ്ട പോലെ പാഞ്ഞു പോയി.
ചിന്തക്ക് മുകളിലുടെ ഒരു ദിക്കുകാട്ടി പക്ഷി പറന്നു പോയി.

മെറീന നീ ശരിയായിരുന്നു.ഞാനൊരു വലിയ വട്ടപൂജ്യമാണ്,ഭൂഗോളം പോലെ.ഞാന്‍ ഉരുട്ടി കൊണ്ട് പോകുന്നതും ഒരു വട്ടപൂജ്യമാണ്,മലമുകളിലേക്ക്.ഉച്ചിയിലെത്തി അത് താഴേക്ക്‌ എറിഞ്ഞു ആ പഴയ ഭ്രാന്തില്ലാത്ത ഭ്രാന്തനെ ശരിക്കുമൊരു ഭ്രാന്തനാക്കില്ല ഞാന്‍. ആ വട്ടപൂജ്യത്തില്‍ കയറി ഇരുന്നു ഓസിമാണ്ടിയാസ്‌ രാജാവ്‌ പറഞ്ഞത് പോലെ പറയും''my name is ozimandias,king of kings''. വിലപിടിപ്പുള്ള അക്കങ്ങളുമായി താഴെ നില്‍ക്കുന്ന കോടാനുകോടികള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കില്ല,കാല്പനികതയുടെ ഇളം വെയില് വീണ വഴിയരുകിലെവിടെയോ ഒരു മരത്തനലിലിരുന്നു ഷെല്ലി കേട്ടു,പിന്നെ ആരൊക്കെയോ കേട്ടു.വട്ടപൂജ്യം കൈവശമില്ലാത്തവര്‍ എന്നെ ആവശ്യപെട്ടുകൊണ്ടിരുന്നു,അക്കങ്ങള്‍ക്ക് വിലകൂട്ടുവാന്‍.
അപ്പോള്‍ ഞാന്‍ തെറ്റുമായിരുന്നില്ല.അപ്പോള്‍ ആരെ ശിക്ഷിക്കും,മൌന സമ്മദങ്ങളുടെ വാടിയ ഇലകള്‍ പൊഴിച്ചിട്ട ആ തേക്ക് മരങ്ങളെ ശിക്ഷിക്കാം.

പ്രണയത്തിന്‍റെ ഇരുപതു കവിതകളില്‍ മണല് പറ്റി.കാറ്റില്‍ ഇതളുകള്‍ മറിഞ്ഞപ്പോള്‍, പദ്മരാജന്‍റെ വരികള്‍.

-''നിന്നെ ഞാന്‍ പ്രണയിക്കുന്നു,എന്നതിനെക്കാള്‍,നിന്നെ അന്ന് പ്രണയിച്ചിരുന്നു എന്ന് പറയുന്നതാനെനിക്കിഷ്ടം.വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കേള്‍ക്കുമ്പോള്‍ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും...
എനിക്ക് അത് കാണണം,അത്രയും മതി.....''-

വായിച്ചപ്പോള്‍ കരയുവാന്‍ തോന്നി,ചിരിക്കുവാനും.
2005 ഡിസംബര്‍ 31 കടലില്‍ ചാടി ആത്മഹത്യ ചെയ്തു.



വിശ്വേട്ടന്‍റെ ചായ കടക്കു മുന്‍പില്‍ പായസ വിതരണം,പുതു വര്‍ഷഘോഷം.കവലയില്‍ 2008 ബലൂണില്‍ തൂങ്ങി കിടക്കുന്നു.പായസം വാങ്ങി സ്റ്റെഷനിലേക്ക് മോശമല്ലാത്ത വേഗത്തില്‍ നടന്നു.ഭാഗ്യം പരശുറാം വരുന്നതേ ഉള്ളു..
ചാലക്കുടി വരെ ഡോര് പിടിച്ചു നിന്ന്,നല്ല തിരക്ക്.വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ വെറുതെ മെറീനയെ കുറിച്ച് ഓര്‍ത്തു പോയി,രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം.നെരൂദയും, മെറീനയുടെ വിവാഹ പര്‍വവും,ജര്‍മന്‍കാണ്ടവുമെല്ലാം മനസ്സിലുടെ ചൂളം വിളിച്ചു കടന്നു പോയി.തിയറി ക്ലാസുകളില്‍ നിന്ന് എന്നിലേക്കും,എന്നില്‍ നിന്ന് ജര്‍മനിയിലേക്കും രക്ഷപെട്ട മെരീനയെയും,കാലത്തിന്‍റെ ഫലിത ബിന്ദുക്കളേയും ഓര്‍ത്തു ചിരിച്ചു പോയി.മെറീന ശരിയായിരുന്നു,കടലുകടന്നു പോയ ഒരു ശരി.തെറ്റ് ചെയ്തത് നെരൂദ ആയിരുന്നു.
ഓര്‍മകളുടെ ഒപ്പം കുറച്ചു ദൂരം പോയി,എറണാകുളതെത്താന്‍ ഇനിയുമുണ്ട്.

2005 പുതു വര്‍ഷത്തില്‍ മെറീന ഒരു നല്ല തീരുമാനമെടുത്തു
,2008 ല്‍ ഞാനുമെടുത്തു.ഇന്ന് മുതല്‍ സിനിമ പഠിച്ചു കളയാം എന്ന്.തുടക്കം ഒരു നല്ല ദിവസം തന്നെ ആകട്ടെ.
ഒരു ചായയും പത്രവും വാങ്ങിച്ചു.ഹോം പേജില്‍ പുതു വര്‍ഷ ആഘോഷങ്ങള്‍ക്ക് താഴെ ഒരു പ്രധാന വാര്‍ത്ത,''സെക്സ്‌ അപ്പീലില്‍ ബ്രാഡ് പിറ്റ് മുന്‍പന്‍'' എന്നാ തലകെട്ടോടെ.
അതിനു താഴെ ചെറിയ കോളത്തില്‍ ഒരു അപ്രധാന വാര്‍ത്തയും''ഗാസയില്‍ സ്കൂളിനു നേരെ അക്രമണം, 89 കുട്ടികള്‍ മരിച്ചു.''

F.M ചെവിയില്‍ തിരുകി കണ്ണടച്ചു ചാരി കിടന്നു
.


അക്കു.





































shyna/anjali

shyna/anjali
mazhakkaalam